ഫാത്തിമക്ക് ഒരു മകൻ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. തൻറെ ഭർത്താവ് തന്നെയും മകനെയും വിട്ടുപോയതിനുശേഷം മകനായിരുന്നു ഫാത്തിമക്ക് എല്ലാം. കാലങ്ങൾ കടന്നുപോയി. ഒരു ദിവസം ഫാത്തിമയും മകനെ തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞു. ഇപ്പോൾ മകൻ തനിച്ചാണ്. അവനെന്നും തൻറെ ഉമ്മയുടെ ഖബറിനടുത്തേക്ക് പോകും. ഒരുപാട് സമയം അവിടെ ചിലവഴിക്കും. അവിടുന്ന് മടങ്ങും നേരം മൈലാഞ്ചിച്ചെടിയിൽ തലോടിക്കൊണ്ട് പറയും “നീയാണ് എൻറെ ഉമ്മയുടെ തണൽ”. മൈലാഞ്ചിച്ചെടി എന്നും മകനെയും കാത്തിരിക്കും. ദിവസങ്ങൾ വീണ്ടും കടന്നുപോകുന്നു. പെട്ടെന്ന് മകൻറെ വരവ് നിന്നു. പിറ്റേന്ന് ഉമ്മയുടെ ഖബറിനടുത്ത് ഒരു മൈലാഞ്ചിച്ചെടി മുളച്ചു വന്നു, അത് നിലാവ് പോലെ പുഞ്ചിരിച്ചുകൊണ്ട് വിളിച്ചു “ഉമ്മാ…!”
Jazz
Valare nalla oru cheru kadha
Ummayum ayulla marana sheshavumulla bandham…
1 comment