themap.katib.in

ന്യായം

23 വയസ്സ് മാത്രമേ അജിത്തിനുള്ളൂ. ഡിഗ്രിയും പിജിയും നന്നായി പഠിച്ചിരുന്ന അവൻ, ഇന്ന് ആകെ മാറിയിരിക്കുന്നു. അവനെ ആലോചിച്ച് അവന്റെ വീട്ടിൽ എന്നും കരച്ചിലാണ്. അച്ഛൻ മരിച്ച ശേഷം അമ്മ വീട്ടുജോലിക്ക് പോയിട്ടായിരുന്നു അവനെയും അനിയത്തി നിർമലയെയും വളർത്തിയത്. നിർമ്മലയുടെ കാര്യം ആലോചിക്കുമ്പോൾ അമ്മക്ക് പേടിയാണ്. പുറത്തിറങ്ങുമ്പോൾ ചുറ്റും ആളുകളുടെ കാമക്കണ്ണുകളും കുത്തിക്കുത്തിയുള്ള സംസാരവും. പെട്ടെന്നൊരു ദിവസം മന്ത്രിയുടെ ഓഫീസിൽ നിന്നും ഒരു കത്ത് അവരുടെ വീട്ടിലെത്തി. അജിത്തിനെ മന്ത്രിയുടെ സ്റ്റാഫ് ആയി നിയമിച്ചതുമായി ബന്ധപ്പെടുള്ള അറിയിപ്പായിരുന്നു കത്തിൽ. ജോലിയിൽ ഉടനെത്തന്നെ ജോയിൻ ചെയ്യണം. കുറെയധികം കഷ്ടപ്പെട്ടാണ് ഈ ജോലി ലഭിച്ചിരിക്കുന്നത്. മെമ്പർ മുനീറിന്റെ കയ്യും കാലും പിടിച്ചതിന് കണക്കില്ല. എന്തായാലും ജോലി കിട്ടിയല്ലോ, അതുമതി. അജിത്ത് ഓരോന്നോരോന്ന് ആലോചിച്ചു

രണ്ടുദിവസം കഴിഞ്ഞ് അജിത്ത് തിരുവനന്തപുരം മന്ത്രി ഓഫീസിൽ എത്തി ജോയിൻ ചെയ്തു. ഈ സമയം കാത്തിരിക്കുകയായിരുന്നു കഴുകന്മാർ. അവർ അന്ന് രാത്രി തന്നെ അജിത്തിന്റെ വീട്ടിലെത്തി ഒരുപാട് സമ്മാനങ്ങൾ കൊടുത്തശേഷം നിർമലയോട് പറഞ്ഞു അജിത്ത് വിളിച്ചിരുന്നു, നീ നാളെ പുഴക്കടവ് വരെയൊന്ന് വരണം. അമ്മ അറിയണ്ട. നിനക്ക് മാത്രമായി ചിലത് അജിത്ത് ഏല്പിച്ചിട്ടുണ്ട്. നിർമല വരാമെന്നു പറഞ്ഞു. അവൾ ക്ലാസ് കഴിഞ്ഞു വരുന്നതും കാത്ത് അവർ വഴിയിൽ കാത്തുനിൽക്കുന്നു. നിർമല വരുന്നത് കണ്ടയുടനെ പഞ്ചായത്ത് മെമ്പറായ മുനീർ, നേരത്തെ സ്വന്തമായി ആസൂത്രണം ചെയ്തത് പോലെ പെട്ടെന്നുതന്നെ അങ്ങോട്ടേക്ക് ഓടിച്ചെന്ന് പറഞ്ഞു, “അമ്മ ആശുപത്രിയിലാണ്, നമുക്ക് വേഗം അങ്ങോട്ട് പോകാം”.
നിർമല ആകെ വെപ്രാളപ്പെട്ടു. വേണ്ടവിധം സമാധാനിപ്പിച്ച് മുനീർ അവളെ കൂട്ടി ആശുപത്രിയിലേക്ക് പോയി. പോകുംവഴി അവളോട് മുനീർ പറഞ്ഞു “നീ ഈ വെള്ളം കുടിക്ക്, മനസ്സൊന്നു ശാന്തമാകട്ടെ” അവൾ അയാളുടെ നിർബന്ധത്തിനു വഴങ്ങി വെള്ളം കുടിച്ചു. കുറച്ചു കഴിഞ്ഞ് അവൾക്ക് തലകറങ്ങുന്നത് പോലെ അനുഭവപ്പെട്ടു. പെട്ടെന്ന് അവൾ മയക്കത്തിലേക്ക് പോയി. പിന്നെ അവിടെ നടന്നത് വളരെ അസഭ്യമായ കാര്യങ്ങൾ. പക്ഷേ ഇതെല്ലാം കണ്ട്, ഒന്നും മിണ്ടാൻ കഴിയാതെ, അവൻ നിൽപ്പുണ്ടായിരുന്നു. വിഷ്ണു. വിഷ്ണു മുനീറിന്റെ വീട്ടിലേക്ക് ഒരാവശ്യവുമായി വന്നതായിരുന്നു. കയറി നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ചകൾ.

അവന് അവളെ വലിയ ഇഷ്ടമായിരുന്നു. വിഷ്ണു കുറച്ചു മാറി നിന്ന് പൊട്ടിക്കരഞ്ഞു. നിർമല ഞെട്ടി ഉണർന്നപ്പോൾ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ആളുകളെ വിളിക്കാൻ ശ്രമിച്ചു. ആര് കേൾക്കാൻ..

അതിനുശേഷം അവളോട് മുനീർ പറഞ്ഞു ആരെങ്കിലും അറിഞ്ഞാൽ നിന്റെ കുടുംബം ഞാൻ നശിപ്പിക്കുമെന്ന്. അവൾ വളരെയധികം സങ്കടത്തിലായി. ആരോടും പറയാതെ അവൾ പലതും അഭിനയിക്കാൻ ശ്രമിച്ചു. അടുത്തദിവസം അജിത്ത് വന്നപ്പോൾ അവൾ പഴയതു പോലെ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. രണ്ടുമൂന്നു ദിവസമായിട്ട് ക്ലാസിനു പോയിട്ടില്ല. ഭക്ഷണം നല്ലവണ്ണം കഴിക്കുന്നില്ല. നിർമലയാകെ സങ്കടത്തിലാണ്. അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ ഭക്ഷണം കഴിക്കും. ചിരിക്കാൻ ശ്രമിക്കും. അടുത്ത ദിവസം സ്കൂളിലേക്ക് പോയപ്പോൾ, അവളെ കണ്ട ഉടനെ അവരുടെ സഹപാഠിയായിരുന്ന വിഷ്ണു അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവളോട് എല്ലാം ചോദിച്ചു. അവൾ ധാരാളം കരഞ്ഞു. അത് മാത്രമായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്. അവനോട് ഒന്നും പറയാതെ ക്ലാസ്സിലേക്ക് പോകുകയും ചെയ്തു. ക്ലാസ് കഴിയുന്നതുവരെ അവൾ വിഷ്ണുവിനെ നോക്കിയില്ല. ക്ലാസ് കഴിഞ്ഞ ശേഷം വിഷ്ണുവിനോട് പറഞ്ഞു,
“ആരോടും പറയരുത്. കുടുംബം ഇല്ലാതാക്കും. പാവം എന്റെ അമ്മ, ഏട്ടൻ..”
എന്ന് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. സംഭവിച്ചത് സംഭവിച്ചു, നീ സമാധാനിക്ക് നമുക്കൊരു പരിഹാരം കാണാം.
അവൻ മനസ്സിൽ മന്ത്രിച്ചു. അടുത്തദിവസം, സംഭവം അവൻ അജിത്തേട്ടനോട് പറഞ്ഞു. അജിത്തിനത് തന്റെ സഹിക്കുന്നതിനുമപ്പുറമായിരുന്നു. സ്വാഭാവികം. അവന് അവന്റെ സമനില തെറ്റി. ഒരുപാട് കാര്യങ്ങൾ അവന്റെ മനസ്സിൽ മിന്നിമറിഞ്ഞു. അവന്റെ അച്ഛനെയാണ് ആ സമയത്ത് ഓർമ്മ വന്നത്. തന്നെയും പെങ്ങളെയും പൊന്നുപോലെ നോക്കിയ തന്റെ അച്ഛന് ഇതു സഹിക്കുമോ എന്ന് എന്നാലോചിച്ചവൻ കരഞ്ഞു. തന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചവനെ ഞാൻ വെറുതെ വിടില്ല എന്നും പറഞ്ഞ് അവൻ പഞ്ചായത്ത് ഓഫീസിലേക്ക് കുതിച്ചു. രണ്ടു സ്ത്രീകളുമായി സംസാരിച്ചിരിക്കുകയായിരുന്നു മെമ്പർ മുനീർ. അവരെ കണ്ടയുടനെ അവൻ തന്റെ സഹോദരിയുടെ അവസ്ഥ ഓർക്കുകയും അടുത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍ കൊണ്ട് മുനീറിനെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അവിടെ കൂടിയ ആളുകളോടായി അവൻ പറഞ്ഞു
“നിയമത്തിനു മുന്നിൽ ഒരുപക്ഷേ ഞാൻ കുറ്റക്കാരനായിരിക്കാം. പക്ഷേ ന്യായത്തിനു മുന്നിൽ ഞാൻ നിരപരാധിയാണ്.”