themap.katib.in

മതഭ്രാന്തി

സ്ഥിരമായി പോകാറുള്ള വഴിയിലൂടെ നടക്കാൻ ഫാത്തിമക്ക് നല്ലവണ്ണം പേടിയുണ്ടായിരുന്നു. കാരണം ഇന്ന് കോളേജിൽ നിന്ന് അവൾ അത്രക്കും അനുഭവിച്ചിട്ടുണ്ട്. അതിനാൽ വൈകുന്നേരം കോളേജ് വിട്ട് വീട്ടിലേക്ക് ഒറ്റക്ക് നടക്കുന്നത് ഒഴിവാക്കി ടാക്സി പിടിച്ചു പോകാൻ അവൾ തീരുമാനിച്ചു.ടാക്സിയിൽ കയറി തന്നെ ഇറക്കിവിടേണ്ട സ്ഥലം ഡ്രൈവർക്ക് പറഞ്ഞുകൊടുക്കുന്നിതിനിടക്ക് ഒരുകൂട്ടം വിദ്യാർഥികൾ ടാക്സിയെ ലക്ഷ്യമാക്കി പാഞ്ഞുവന്നു. ഡ്രൈവർ കാര്യം മനസ്സിലാക്കാതെ ഒന്ന് ശങ്കിച്ചുനിൽക്കുന്നിതിനിടക്ക് അവരിൽ രണ്ടുപേർ ചേർന്ന് ഫാത്തിമയെ തൂക്കിയെടുത്തു പുറത്തേയ്ക്കിട്ടു. പിന്നെ ഒന്നുരണ്ടു മിനിറ്റ് നേരം തെറിപറച്ചിലുകളും അടിയും ചവിട്ടുമായിരുന്നു. ടാക്സി ഡ്രൈവറും മറ്റു ഡ്രൈവർമാരും നാട്ടുകാരും കണ്ടുനിൽക്കുന്നവരുമെല്ലാംകൂടി ഫാത്തിമയെ വിദ്യാർഥികൾക്കിടയിൽ നിന്ന് പുറത്തെത്തിച്ചു. പെട്ടന്ന് തന്നെ കൂടിനിൽക്കുന്നവരിൽ ഒരാൾ തന്റെ വാഹനം എടുത്ത് ഫാത്തിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽപനേരത്തിനു ശേഷം പോലിസ് എത്തി ആക്രമകാരികളായ വിദ്യാർത്ഥികളെ പിടിച്ചു. ദൃക്സാക്ഷികളായവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം അവർ പോയി.

ശേഷം പോലീസ് പോയത് ഫാത്തിമയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്കായിരുന്നു. അവർ ഡോക്ടറെ കണ്ട് ഫാത്തിമയുടെ ആരോഗ്യനില അന്വേഷിച്ചു. അല്പനേരത്തിനു ശേഷം പോലീസുകാർ ഫാത്തിമയുടെ മൊഴിയെടുക്കാൻ പോയി.

അവർ ഫാത്തിമയോട് വളരെ സൗമ്യമായി വിവരങ്ങൾ ചോദിച്ചു.
ഫാത്തിമ തനിക്ക് ഈ അവസ്ഥ വരാൻ ഉണ്ടായ കാര്യങ്ങളുടെ വിശദാംശങ്ങൾ എല്ലാം പോലീസുകാർക്ക് പറഞ്ഞുകൊടുത്തു.
“ഞാൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഞാൻ കോളേജിലെ എല്ലാവരോടും നല്ല കമ്പനിയായിട്ടാണ് നടക്കാറുള്ളത്. അതിനാൽതന്നെ കോളേജിലെ എല്ലാവർക്കും എന്നെ പരിചയമുണ്ട്.ഒരു ദിവസം ഫൈനൽ ഇയറിൽ ഉള്ള ഒരു ചേട്ടൻ എനിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് ഇട്ടു ഞാൻ സ്വാഭാവികമായും അത് ആക്സെപ്റ്റ് ചെയ്തു. പിന്നെ അവൻ എന്നോട് ചാറ്റിങ് ചെയ്തു. ഞാൻ കോളേജിലെ ഒരു ചേട്ടൻ എന്ന നിലക്ക് അവനോടും ചാറ്റുചെയ്തു.പിന്നേപ്പിന്നെ അവൻ എന്നോട് ഒരു അടുപ്പം കാണിച്ചു. എനിക്ക് തുടക്കത്തിലേ മനസ്സിലായി അത് ഒരു പ്രൊപോസലിൽ ചെന്ന് കലാശിക്കുമെന്ന്. എന്നാലും ഞാൻ അത് ഒരു രസമായെടുത്ത് അവന്റെ ചാറ്റിന് നിരുത്സാഹപ്പെടുത്തുന്ന ഒന്നും തന്നെ പറയാൻ നിന്നില്ല. ഞാൻ പ്രതീക്ഷിച്ചത് തന്നെ നടന്നു. ഒരു ദിവസം കോളേജിൽ അവൻ എന്നെ വിളിച്ചു എന്നിട്ട് എന്തെല്ലാമോ കിന്നരിച്ചു. ശേഷം അവൻ കാര്യത്തിലേക്ക് കടന്നു എന്നോട് അവൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്റെ അഭിപ്രായം ആരാഞ്ഞു. ഞാൻ അപ്പോൾ ഒന്നും പ്രതികരിച്ചില്ല ആലോചിച്ചശേഷം പിന്നീട് പറയാം എന്ന് പറഞ്ഞു.

ഒന്നുരണ്ട് ദിവസം എന്റെ പ്രതികരണം ഒന്നും തന്നെ ഇല്ലാത്തതിനാൽ അവൻ ഒരു ദിവസം കോളേജിൽ എന്നെ ഒറ്റക്ക് കിട്ടിയപ്പോൾ എന്റെ മറുപടി പറയാൻ പറഞ്ഞു. ഞാൻ കൂൾ ആയി പറഞ്ഞു. ചേട്ടാ എനിക്ക് ഈ ലവ് ഒന്നും ശരിയാവില്ല എന്ന്. അപ്പോൾ അവൻ ആകെ മാറി മുഖം ഒക്കെ പെട്ടന്ന് ചുവന്നു തുടുത്തു. ശേഷം അവൻ ആക്രോഷിച്ചു. എടീ നീയൊരു മുസ്ലിം ആയതുകൊണ്ട് ആയിരിക്കും ലെ… ഞാൻ ഒരു ഹിന്ദു ആയത് കൊണ്ടും ആയിരിക്കും ലേ…ഞങ്ങൾ നിന്റെ ഫേസ്ബുക് പോസ്റ്റും സ്റ്റാറ്റസുകളും എല്ലാം കാണാറുണ്ട് അതൊന്ന് പരീക്ഷിക്കാൻ വേണ്ടി ഞാൻ വന്നതാണ്. അല്ലാതെ നിന്നോട് എനിക്ക് പ്രേമവും ഒരു കോപ്പുമില്ല. നീ ആരാണെന്നാടീ നിന്റെ വിചാരം,പോയി തുലയെടീ മതഭ്രാന്തീ … അവൻ അവന്റെ വായിൽ തോന്നിയതെല്ലാം പറഞ്ഞു എന്നെ ഒരക്ഷരം പോലും പറയാൻ സമ്മതിച്ചില്ല. അപ്പോയെക്കും ആൾക്കാർ എല്ലാം ഓടിക്കൂടി.അപ്പോയെക്കും അധ്യാപകർ വന്നതോടെ രംഗം ശാന്തമായി.ഇന്ന് ഉച്ചക്ക് അവനും കുറച്ചുപേരും ഭ്രാന്തിളകിയപോലെ എന്റെ നേർക്കു വന്നു. ഞാൻ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും അവർ എന്നെ വളഞ്ഞു എന്തെല്ലാമോ ആക്രോഷിച്ചു. ഞാൻ ധൈര്യപൂർവം അവരോടായി പറഞ്ഞു ഞാൻ ഒരു മുസ്‌ലിം ഫാമിലിയിൽ ഉള്ള കുട്ടിയാണ്. അതിനാൽ ഇസ്ലാമിക്‌ ടെച് ഉള്ള പലതും എന്റെ സ്റ്റാറ്റസിൽ വരും അത് ആരെയും വേദനിപ്പിക്കാനോ ദേഷ്യം പിടിപ്പിക്കാനോ ഉള്ളതല്ല. നിങ്ങൾക്ക് വേണ്ടത് നിങ്ങൾക്ക് സ്വീകരിക്കാം.എനിക്ക് ഇഷ്ടമുള്ളത് ഞാൻ പ്രവർത്തിക്കും നിങ്ങളാരും ഇടപെടേണ്ടതില്ല,ഇതാണ് എന്റെ നിലപാട്…ഞാൻ ധൈര്യപൂർവ്വം അവരുടെ മുഖത്ത് നോക്കി പറഞ്ഞു. എന്നാൽ അതിനുശേഷം അവർ അവർക്ക് തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു.അവർ എന്നെ ഒരു മതഭ്രാന്തിയാക്കി. രംഗം വശളാകുന്നതിന് ഇടക്ക് ഞാൻ വേഗം സ്ഥലം വിട്ടു.അവർ എന്നെ ഓടിച്ചിട്ട് ആക്രമിക്കാൻ നോക്കിയെങ്കിലും ഞാൻ പെട്ടെന്ന് തന്നെ ക്ലാസിൽ കയറി ഇരുന്നു.അതിനുശേഷം കുറച്ച് വിദ്യാർത്ഥികളും അധ്യാപകരും അവരെ പിടിച്ചുവെച്ചതുകൊണ്ട്കൂടുതൽ പ്രശ്നം ഒന്നും ഉണ്ടായില്ല.എന്നാൽ വൈകുന്നേരം കോളേജ് വിട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഇല്ലാത്ത ഒരു ഭയം തോന്നി. അതിനാൽ ഞാൻ എന്റെ വീട് അടുത്തായിരുന്നിട്ട് കൂടി ടാക്സി വിളിച്ചു പോകാൻ തീരുമാനിച്ചു. ടാക്സിയിൽ കയറിയതും കുറെ പേർ ചേർന്ന് എന്നെ വലിച്ചിട്ടു,പിന്നെ എന്താണ് ഉണ്ടായത് എന്ന് എനിക്ക് മനസ്സിലായില്ല കുറെ അടിയും ചവിട്ടമെല്ലാം കിട്ടി. പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ ഈ ആശുപത്രിയിൽ കിടക്കയിൽ കിടക്കുകയാണ്. ഇത്രമാത്രമാണ് എനിക്ക് പറയാനുള്ളത്. “
ഫാത്തിമ അവൾക്ക് പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞു. പോലീസുകാർക്ക് അത് കുറിച്ചെടുത്തു പോയി. പോലീസുകാർ ഫാത്തിമയെ ആക്രമിച്ച വിദ്യാർഥികളിൽ കുറച്ചുപേരെ അറസ്റ്റ് ചെയ്തു. അതിനുശേഷം ആ കോളേജിൽ രണ്ടു ചേരികൾ രൂപപ്പെട്ടു. ഫാത്തിമയുടെ സ്ഥിതി മെച്ചപ്പെട്ടു അവൾ കോളേജിൽ പോകാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് വലിയ ശല്യങ്ങൾ ഒന്നുമില്ലാതെ ഫാത്തിമക്ക് തുടർന്ന് പഠിക്കാൻ കഴിഞ്ഞുവെങ്കിലും അവളെ സംശയത്തിന്റെ കണ്ണുകളുടെ പലരും നോക്കി കണ്ടു. എന്നാൽ അവൾ അതൊന്നും കാര്യമാക്കാതെ പഴയതുപോലെതന്നെ എല്ലാവരോടും കമ്പനി അടിച്ചു നടന്നു.

1 comment

comments user
Swadiq

Mashallah .