ഭയം എൻ മനം പ്രക്ഷുബ്‌ധമാക്കുന്നു,
ഏകാന്തതയും.
പരിഭ്രാന്തമായ നാളുകളും,
രോഗവുമുണ്ടാകും
മരണം പോലുമുണ്ടാകും;
പക്ഷെ, അവർ പറയുന്നു: വുഹാനിൽ നിരവധി വർഷങ്ങൾക്ക് ശേഷം
നിങ്ങൾക്ക് വീണ്ടും പക്ഷികളുടെ
ശബ്ദം കേൾക്കാനാകും.
ഏതാനും ആഴ്ചകൾക്കുള്ളിൽ
ശാന്തമായ ആകാശവും ദൃശ്യമാകും.
അസീസിയിലെ തെരുവുകളിൽ,
ആളുകൾ പാടിപ്പാടി
അവരുടെ ജാലകങ്ങൾ തുറന്നിടുന്നു,
ഏകാന്തതയനുഭവിക്കുന്നവർക്ക്
ചുറ്റുമുള്ളവരെ ശ്രവിക്കാനാവും.
നിസാമുദ്ധീൻ പ്രതിഷേധങ്ങളാൽ പ്രശസ്തിയാർജിക്കുന്നു,
രജപുത്രന്റെ ദ്വീപിലെ ജനങ്ങൾ മല കയറുന്നു.
പലരും സൗജന്യ ഭക്ഷണവും മറ്റും
വാഗ്ദാനവും ചെയ്യുന്നു.
ഇന്ന്, എനിക്കറിയാവുന്ന ഒരു യുവതി
അയൽപ്രദേശങ്ങളിലൂടെ,അവളുടെ നമ്പറുമായി
ആശയവിനിമയത്തിനുള്ള തിരക്കിലാണ്.
അതിനാൽ, മൂപ്പൻമാർക്ക്
ആരെയെങ്കിലും വിളിക്കാനാകും.
ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ അയൽക്കാരെ പോലും കാണുന്നില്ല.
അവർ ഉണരുന്നു, ഉറങ്ങുന്നു.
ഇന്ന് പള്ളികളും ക്ഷേത്രങ്ങളും ഭവനരഹിതർക്കും, രോഗികൾക്കും
അഭയം നൽകാനൊരുങ്ങുന്നു.
ഓർക്കണം! അബ്ദുൽകലാമിൻ ആപ്തവാക്യം.
ഒരു പുതിയ യാഥാർത്ഥ്യം വരെ
എത്ര വലിയവരാണ് നമ്മൾ!
നമുക്ക് ശരിക്ക് എത്രമാത്രം
നിയന്ത്രണങ്ങളുണ്ട്?
അതിനാൽ, ഞങ്ങൾ പ്രാർത്ഥിക്കുന്നു,
ഭയമുണ്ടെന്നു ഞങ്ങളോർക്കുന്നു.
ഏകാന്തത എൻ മനം പ്രക്ഷുബ്ധമാക്കുന്നു.
എന്നാൽ വിദ്വേഷമില്ല. രോഗമുണ്ട്!
മരണം പോലുമുണ്ടാകും
ആത്മാവിന് രോഗമുണ്ടാകണമെന്നില്ല.
ആകാശം മായുന്നു,
പക്ഷികൾ പാടുന്നു,
വസന്തം വരുന്നു,
നാമെല്ലായ്പ്പോഴും സ്നേഹത്താൽ
വലയം ചെയ്യപ്പെടുന്നു.
ഇപ്പോൾ, എങ്ങനെ ജീവിക്കണം
എന്നതിനെക്കുറിച്ച് നിങ്ങൾ തിരഞ്ഞെടുക്കുക.
ഉണരുക, ശ്വസിക്കുക-നിങ്ങളുടെ
ആത്മാവിന്റെ ജാലകങ്ങളെ
തുറന്ന്
സ്പർശിക്കാൻ കഴിയുമെങ്കിലും,
പാടുക!
5 comments