themap.katib.in

പാൻഡമിക് കാലത്തെ മറ്റൊരു ബലിപെരുന്നാൾ

muslim praying

കൊറോണ വൈറസിന്റെ മറ്റൊരു രൂപമായ ഡെൽറ്റ വേരിയന്റിനെകുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ലോകമെമ്പാടുമുള്ള മുസ്ലിംകൾ പകർച്ചവ്യാധിയുടെ നിഴലിൽ മറ്റൊരു പ്രധാന ഇസ്ലാമിക അവധിദിനം കൂടി ആചരിക്കുന്നു. സാമുദായിക പ്രാർത്ഥനകൾ, വലിയ സാമൂഹിക ഒത്തുചേരലുകൾ, ബലിയർപ്പണം, ആത്മജ്ഞാനം എന്നിവയാൽ ഈദുൽ അള്ഹ അഥവാ ” ത്യാഗത്തിന്റെ വിരുന്ന് ” അടയാളപ്പെടുത്തുന്നു. 
 ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയന്റിനെതിരെ പോരാടുന്നതിനിടയിലാണ് ഈ വർഷത്തെ അവധിദിനം ആഗതമാകുന്നത്. 
 ഇസ്ലാമിലെ മുഖ്യസ്ഥംഭങ്ങളിൽ ഒന്നായ ഹജ്ജിന് പാൻഡെമിക് രണ്ടാം വർഷവും നാശനഷ്ടം വിതക്കുന്നു. വാക്സിനേഷൻ നൽകിയ 60, 000 സൗദി പൗരന്മാർക്കോ, സൗദി അറേബ്യയിലെ താമസക്കാർക്കോ ആണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളെ ഹജ്ജ് കർമം ചെയ്യുന്നതിൽ നിന്ന് ഇത് തടസ്സപ്പെടുത്തുന്നു. അതിനുള്ള കാരണവും വ്യക്തമാണ്. ‘കഴിവുള്ളവർ ഹജ്ജ് ചെയ്യുക’, ഓത്തുപള്ളി മുതൽക്ക് പഠിച്ചു വരുന്നതാണ്. പക്ഷേ സാഹചര്യത്തിന്റെ ഗതി വി ഗതികൾ മനസ്സിലാക്കി ക്ഷതമേറ്റ വിശ്വാസി മനസ്സുകൾക്ക് ഈ അവധി സങ്കടത്തോട് കൂടെ ആഘോഷിക്കാം. 
 ലോകമെമ്പാടുമുള്ള 25 ദശലക്ഷത്തോളം വിശ്വാസി മനസ്സുകൾ സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയിലേക്ക് അടുത്തു കഴിഞ്ഞു. ഇലാഹി ചിന്തയിലലിഞ്ഞ അറഫാ ദിന വ്രതത്തോട് കൂടി വിശ്വാസികൾ ബലിപെരുന്നാളിനെ സ്വാഗതം ചെയ്യുന്നു . ഈ വൈറസ് കാരണം ഇസ്ലാമിക തീർത്ഥാടനം ഒരു നാടകീയതയായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ, വൈറസ് കേസുകളുടെ വിനാശകരമായ പുതിയ തരംഗത്തിനിടയിലാണ് ബലിപെരുന്നാൾ അവിടെ അടയാളപ്പെടുത്തുന്നത്. ” കോവിഡ് പാൻഡെമികിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നത് നിർബന്ധമാണ് ” എന്ന് വൈസ് പ്രസിഡന്റ് മ’റൂഫ് അമീൻ വിശ്വാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. 
മലേഷ്യയിൽ, ജൂൺ ഒന്ന് മുതൽ ദേശീയ ലോക്കഡോൺ ഉണ്ടായിരുന്നിട്ടും കോവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെതുടർന്ന് നടപടികൾ കർശനമാക്കി. ആഘോഷിക്കാൻ ആളുകൾക്ക് അവരുടെ സ്വന്തം പട്ടണത്തിലേക്കോ ജില്ലകൾ കടക്കുന്നതിനോ വിലക്കെർപ്പെടുത്തി. വീട് സന്ദർശനങ്ങൾ, ശ്മശാന സന്ദർശനം അഥവാ ഖബർ സിയാറത് എന്നിവയും നിരോധിച്ചു. ആരോഗ്യവാന്മാരായ ആരാധകർക്ക് മാത്രം പള്ളികളിൽ പ്രാർത്ഥനക്കായി ഒത്തുകൂടാൻ അനുമതി നൽകി. കർശനമായ സാമൂഹിക അകലവും, ആചാരപരമായ മൃഗബലിയും പള്ളിയിലേക്കും മറ്റു അംഗീകൃതപ്രദേശങ്ങളിലേക്കുമായി പരിമിതപ്പെടുത്തി. “നിരുത്തരവാദിത്തപരമായ പെരുമാറ്റം ആവർത്തിക്കരുത് ” ഹെൽത്ത് ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുള്ള മലേഷ്യക്കാരോട് അഭ്യർത്ഥിച്ചു. ‘ ത്യാഗത്തിന്റെ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ ആവേശത്തിൽ covid-19 കാരണം നാമാരും അശ്രദ്ദരായി പോകരുത് ‘എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 
സംയമനം പാലിക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ തുടരാനും ഇസ്ലാമിലെ പണ്ഡിതന്മാർ ജനങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ലോകത്തെ നോക്കി കാണണം. പാരമ്പര്യം മുറുകെപിടിക്കാതെ സമുദായതിന് ശാശ്വതമായ നിലനിൽപ്പ് സാധ്യമല്ല. ഇന്ന് വിശ്വാസി ലോകം അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ലാഘവത്തോടെ കാണാൻ പാടില്ലാത്തതാണ്. പുതിയ പുലരികൾ നമുക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്.


Home » Translation » പാൻഡമിക് കാലത്തെ മറ്റൊരു ബലിപെരുന്നാൾ