പച്ച പരവതാനിയിൽ
പുതിയ മാളിക പൊന്തി
മനോഹരം.
വെയിലത്തും മഴയത്തും
തളരാതെ നിൽക്കുന്ന
ആ കൊട്ടാരമുറ്റത്ത്
ഒരിക്കൽ കാല് കുത്തി.
കൃഷ്ണനും കഅ്ബയും കൃസ്തുവും
നീളൻ വാതിലിനു മുകളിൽ
ആണിയടിക്കപ്പെട്ടിരിക്കുന്നു
മങ്ങിയ വെളിച്ചത്തിലും അത് കാണുന്നുണ്ട്.
വർണവാതിൽ തുറക്കപ്പെട്ടു,
വീണ്ടും രണ്ട് വാതിൽ,
ഇടത്തോട്ടു കയറി നൂണ്ടു നോക്കിയപ്പോൾ
ഇരുട്ട് നിറഞ്ഞുറഞ്ഞ് ഉൾവശം കരുവാളിച്ച ഒരു മുറി
അണയാൻ പ്രതീക്ഷിക്കുന്ന സി എഫ് എൽ
നീണ്ട് കറുത്ത വയറിൽ തൂങ്ങിക്കിടക്കുന്നു
അരണ്ട വെളിച്ചത്തിൽ ഒരു രൂപം കൂടി കാണാനായി
കണ്ണുകൾ ചുവന്ന ഒരു ഗാന്ധി പ്രതിമയാണെന്ന് തിരിച്ചറിഞ്ഞു
വെളിച്ചത്തിനായി പരതുന്ന വെറും പ്രതിമയായിരുന്നുവത്
തൊട്ടപ്പുറത്ത്,
തളർന്ന കൈകളിൽ മുഷ്ടി ചുരുട്ടി ആവേശം പകരുന്ന കുറച്ച് പേരും
ഇടതു ഭാഗത്ത്,
യുവതീ യുവാക്കൾ രക്തക്കറയിൽ ചേർന്നിരിക്കുന്നു.
കൈയ്യിലെ അക്ഷരങ്ങൾ പറഞ്ഞു:
“ദേശത്തിന്റെ പട്ടികയിൽ ചേർക്കാത്ത
രക്തസാക്ഷികൾ”
ദുർഗന്ധവും ദുഃഖവും
വലതു വഴിയിൽ പ്രവേശിപ്പിച്ച്
വ്യത്യസ്ത നിറങ്ങളിൽ പ്രകാശം പരത്തി
ചുമരുകൾ അലങ്കാര പൊയ്മയിൽ
നിറഞ്ഞിട്ടുണ്ട്
പക്ഷേ,
തോക്കേന്തിയൊരാൾ പൊട്ടിച്ചിരിക്കുന്നു
കൂടെ കുറേ അണികളും
ഘാതകൻ നായകനായി നിൽക്കെ
കാലിൽ വീണവർ പുടവ ധരിക്കുന്നു
മണിയറയിൽ ചർച്ചകൾ
കൊഴുത്തു,
കാത് കൂർപ്പിച്ചു നോക്കി :
” ഇടം വിശാലമാക്കണം
ഇരുട്ട് മുറികൾ പേര് ദോശം വരുത്തും