ശാസ്ത്രലോകത്ത് തന്നെ ഇന്നും വിവാദമായി തുടർന്നുകൊണ്ടിരിക്കുന്ന ആശയസംഹിതയാണ് ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം. ജീവോൽപ്പത്തിയെ സംബന്ധിച്ച ഈ സിദ്ധാന്തം 1859ൽ പ്രസിദ്ധീകരിച്ച on the origin of Species by means of natural selection എന്ന ഗ്രന്ഥത്തിലൂടെ ഡാർവിൻ പങ്കുവെക്കുന്നത്. സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വർഷങ്ങൾക്കു മുമ്പ് യാദൃശ്ചികമായി ഉണ്ടായ ഒരു ജീവിയിൽ നിന്നും കാലക്രമേണ പരിണമിച്ചുണ്ടായതും പ്രകൃതിയിലെ എല്ലാ ജീവികളും നിലനിൽപിനായുള്ള കടുത്ത മത്സരത്തിലുമാണ് (Struggle for existence) .പ്രസ്തുത സാഹചര്യത്തിൽ ഒരു ജീവിയിൽ നിന്ന് യാദൃശ്ചികമായി അതിന് അനുഗുണമാവുന്ന ഏതെങ്കിലും ജനിതക വ്യതിയാനങ്ങളുണ്ടാകുമ്പോൾ അത് മത്സരത്തെ അതിജയിക്കാൻ സഹായിക്കുകയും അടുത്ത തലമുറയിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃക വ്യതിയാനത്തെ നിലനിർത്തുന്നത് പ്രകൃതി നിർദ്ധാരണത്തിലൂടെയാണ് (Natural selection). അങ്ങനെയുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ജീവിയിൽ ഒന്നിച്ചുകൂടി നീണ്ട കാലത്തിനുള്ളിൽ പൂർവാധികം മത്സര ശേഷിയുള്ള പുതു ജീവിയായി അത് രൂപാന്തരപ്പെടുന്നു. ഭൂമിയിലെ മനുഷ്യനടക്കം സര്വ്വ ജീവികളും അങ്ങനെയാണ് രൂപപ്പെട്ടതെന്നാണ് ഡാർവിൻ സിദ്ധാന്തിക്കുന്നത്.
ശാസ്ത്രലോകത്തെ അപസ്വരങ്ങൾ
സൃഷ്ടിവാദത്തെ നിരാകരിക്കുന്നതിനാൽ മതവേദികളിൽനിന്ന് സിദ്ധാന്തത്തിന് ആദ്യമേ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ പരിണാമസിദ്ധാന്തത്തിന് ഏറ്റവും കൂടുതൽ മറുചോദ്യങ്ങളും എതിർപ്പുകളുമുയർന്നത് ശാസ്ത്രവേദികളിൽ നിന്നായിരുന്നു. സ്വീഡനിലെ യൂമിയ സർവ്വകലാശാലയിലെ പ്രൊഫസറായ സോറൻ ലൊവ് ട്രൂപ് അദ്ദേഹത്തിൻറെ Darwinism, The refutation of myth എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പരാമർശിക്കുന്നു : ചിലർ ഡാർവിൻ്റെ സിദ്ധാന്തത്തിനെതിരെ തിരിഞ്ഞത് മതപരമായ കാരണങ്ങൾ കൊണ്ടാണ്. അവർ ന്യൂനപക്ഷമായിരുന്നു. അദ്ദേഹത്തിന്റെ എതിരാളികളിൽ ഏറിയകൂറും വാദിച്ചത് പൂർണമായും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. പരിണാമസിദ്ധാന്തത്തിനെതിരെ ശാസ്ത്ര ലോകത്ത് നിന്ന് തന്നെ പ്രതിസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു .അതിൽ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തമായിരുന്നു intelligent design(ID) . പ്രകൃതി നിർദ്ദാരണം പോലുള്ള ആകസ്മിക പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതല്ല ജീവോൽപ്പത്തി യെന്നും മറിച്ച് ബുദ്ധിമാനായ രൂപ സംവിധായകന്റെ പ്രവർത്തനഫലമാണ് എന്ന പരികൽപനയാണ് ID പ്രസ്താവിക്കുന്നത്.പരിണാമ സിദ്ധാന്തത്തിൻ്റെ നെടുംതൂണായി വിശേഷിപ്പിക്കപ്പെടുന്ന ജീവവൃക്ഷം (Tree of life) അബദ്ധമാണെന്ന് കാനഡയിലെ ഡൽഹൗസി യുനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ തെളിയിച്ചത് വാർത്തയായിരുന്നു.origin of Species ൽ ഒരേയൊരു ചിത്രമേയുള്ളൂ. അത് ജീവ വൃക്ഷത്തിൻ്റേതാണ്.
പരിണാമത്തിൻ്റെ പരിമിതികൾ
തന്റെ സിദ്ധാന്തം ശരിയാണെന്ന് സമർത്ഥിക്കാൻ ചാൾസ് ഡാർവിൻ തന്നെ സാധിച്ചിരുന്നില്ല എന്നത് ഒരു വിരോധാഭാസമായി തുടരുന്നു . ജീവപരിണാമവുമായി ബന്ധപ്പെട്ട പൂർണമായ ഫോസിൽ തെളിവുകൾ ഇന്നും ലഭ്യമല്ല. പക്ഷികളുടെ പൂർവ്വികരായി വിശ്വസിക്കപ്പെടുന്നത് ആർക്കിയോപ്റ്റെറിക്സ് എന്ന ഉരഗവർഗത്തെയാണ്. എന്നാൽ ഇതിൻ്റെയും പക്ഷികളുടെയും ഇടയിലുള്ള മധ്യവർഗത്തിൻ്റെ (inter mediate) ഫോസിൽ ഇന്നേവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഫോസിൽ ശൃഖലയുടെ വിടവുകളെക്കുറിച്ച് ഡാർവിൻ origin of species ൻ്റെ on the imperfection of the geological record എന്ന ഒമ്പതാം അധ്യായത്തിൽ പരാമർശിക്കുന്നുണ്ട്. അപ്രകാരം തന്നെ മനുഷ്യൻ്റെയും കുരങ്ങിൻ്റെയും ഇടയിലുള്ള മധ്യവർഗത്തിൻ്റെ ഫോസിൽ കണ്ടെത്താൻ ശാസ്ത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനെക്കുറിച്ച് ഡാർവിൻ പരാമർശിക്കുന്നത് Missing livingട എന്നാണ്. മനുഷ്യനും കുരങ്ങിനുമിടയിലെ മധ്യവർഗം ഇവിടം വിട്ടു പോയിട്ടുണ്ട് എന്നർത്ഥം. അവയെ തേടിയുള്ള യാത്രയാണ് പിന്നീട് ശാസ്ത്രലോകത്ത് നടന്നത്. പിന്നീട് 2010 ൽ Punctuated equilibrium എന്ന സിദ്ധാന്തത്തിലൂടെ ഇവിടെ Missing livingട ഉണ്ടായിട്ടില്ലെന്നും ജീവികളിൽ ആകസ്മികമായി നടന്ന എടുത്തു ചാട്ടങ്ങളിലൂടെയാണ് പരിണാമം സംഭവിച്ചതെന്നുമുള്ള തികച്ചും യുക്തിരഹിതമായ ഉത്തരത്തിലേക്കാണ് ചില ശാസ്ത്രജ്ഞർ ചെന്നെത്തിയത്.
ഭൂമുഖത്ത് ജീവികൾ പരിണമിച്ചുണ്ടായതാണെങ്കിൽ തന്നെ ദൈവം ഇല്ലെന്നതിന് തെളിവല്ല. കാരണം പരിണാമം സംഭവിക്കാൻ ആവശ്യമായ മൂലകോശം ഒരു സ്രഷ്ടാവിലേക്ക് തന്നെയാണ് വീണ്ടും വിരൾ ചൂണ്ടുന്നത്.
1 comment