themap.katib.in

പറയൂ

പുഞ്ചിരിക്കുന്ന ചന്ദ്രനിന്ന്
പരിഭ്രാന്തിയോടെയാണ്
രാവുറങ്ങിയത്

കിന്നാരം പാടുന്ന കിളികൾ
ഇനി വരില്ലെന്നലറികൊണ്ടാണ്
കൂടു വിട്ടത്

ഏതു മറിയാതെ
മണ്ണുചതിക്കില്ലെന്ന വിശ്വാസത്തോടെയാണ്
അവർ കണ്ണടച്ചത്

പാതിരാവിൽ
പാതിയുറക്കത്തിൽ
ഘോര ശബ്ദം
കേട്ടിരുന്നുവത്രെ.
കേൾക്കാത്തവരും

ഉടുതുണി മുറുക്കി
ഉറ്റവരെയും വിളിച്ചുണർത്തി
ഓടിയകല്ലുമ്പോൾ
ഒലിച്ചുപോകുന്ന
കൂരകളെ നോക്കി
നിസ്സഹായാരായിരുന്നവർ

ഒഴുകുന്ന മണ്ണുകൾക്കിടയിൽ
നിന്ന് പ്രതീക്ഷയോടെ
നീട്ടുന്ന കരങ്ങൾക്ക്
തുണയാകാനാവാതെ
നോക്കി നിൽക്കേണ്ടി വന്നവർ

മരണത്തിന് പോലും
വേർപിരിക്കാൻ കഴിയാതെ
അണച്ചുപിടിച്ച് മൃതിയടഞ്ഞവർ

ഇനിയെങ്ങോട്ടന്നറിയാതെ
പകച്ചുനിൽക്കുന്ന ഒരുപാട്
ഉരുളടുത്ത ജീവിതങ്ങൾ

പറയൂ ആരു തിരിച്ചു തരും
ഞങ്ങൾക്കാജീവിതം?