themap.katib.in

തിരുനബി: പ്രണയ പ്രപഞ്ചം

ലോകത്ത് എന്നെന്നും നിലനിൽപ്പുള്ള ഒരു പ്രണയമുണ്ട്. ആ പ്രണയത്തിന്റെ മൂല്യം ദുനിയാവും അതിലുള്ളതും അതിലെ സർവ്വതും ലഭിക്കുന്നതിനേക്കാൾ മഹത്വമുള്ളതുമാണ്. ഏതാണ് ആ പ്രണയം? ആരോട് ഉള്ളതാണ് ആ പ്രണയം?. അത് ഹബീബിനോടുള്ള പ്രണയമാണ. പ്രണയത്തിനപ്പുറം അറ്റമില്ലാത്ത പ്രപഞ്ചമാണത്. അങ്ങോട്ട് പ്രണയിച്ചാൽ ഇങ്ങോട്ടും പ്രണയിക്കും. ഇനിയങ്ങോട്ട് പ്രണയിച്ചില്ലേൽ പോലും ഇങ്ങോട്ട് പ്രണയിക്കുന്ന പ്രാണൻ. ആ പ്രാണനെ എനിക്ക് പ്രണയിക്കാൻ ആകുമോ? തീർച്ചയായും. അതിനായി പ്രാണനെ അറിയണം, പ്രാണന്റെ പ്രണയത്തെ അറിയണം, പ്രാണന്റെ ജീവിതത്തെ പഠിക്കണം.

പ്രണയം രണ്ടു തരത്തിലാണ്. ഒന്ന് : എന്നൊന്നും നിലനിൽപ്പുള്ളത്. രണ്ട് : അസ്തമിച്ചു പോകുന്നത്. നിലനിൽപ്പുള്ള പ്രണയം ജീവിതകാലത്തും മരണശേഷവും ഉപകാരമുള്ളതാണ്. എന്നാൽ അസ്തമിച്ചു പോകുന്ന പ്രണയം നിശ്ചിത സമയത്തേക്കോ അല്ലെങ്കിൽ മരണംവരെ മാത്രം ഉപകാരമുള്ളത്. തിരഞ്ഞെടുക്കേണ്ടത് മനുഷ്യരായ നമ്മളാണ്. എന്നെന്നും നിലനിൽപ്പുള്ള പ്രണയം അത് ഹബീബിനോടുള്ള പ്രണയം മാത്രമാണ്. മറ്റു പ്രണയങ്ങൾ എല്ലാം ഇഹലോകം അവസാനിക്കുവോടുകൂടി അതും അവസാനിക്കും എന്നത് തീർച്ചയാണ്. കാൽപന്തുകളുടെ താര രാജാക്കന്മാരെ നമുക്ക് പ്രണയിക്കാൻ ആകും. താര പരിവേഷമുള്ള സെലിബ്രിറ്റികളെ നമുക്ക് നെഞ്ചോട് ചേർക്കാനും ആകും. സ്നേഹം ഒഴുകി ഒലിപ്പിക്കുന്ന കാമുകിയുടെ, കാമുകന്റെ പിറകെ നടക്കാനും ആകും. പക്ഷേ അവർക്ക് ആകില്ലല്ലോ മരണശേഷം നമുക്ക് ഒരു തുണയായി തീരുവാൻ. മരിച്ചാലും നമ്മെ ചേർത്തുപിടിക്കുന്ന ഒരു നേതാവ് ഉണ്ടെങ്കിൽ അവിടേക്കല്ലേ നമ്മുടെ പ്രണയമൊഴുകേണ്ടത്. അത്തരത്തിൽ പ്രാണനെ പ്രണയിച്ചു കഴിഞ്ഞാൽ പ്രാണ ഹൃദയത്തിൽ നാം ഒരു അംഗമായി തീരും.

നാം ഒരാളെ പ്രണയിക്കുന്നുണ്ടെങ്കിൽ എപ്പോഴും അവരെ സന്തോഷിപ്പിക്കാൻ അല്ലേ നാം ശ്രമിക്കുക! മാത്രമല്ല സദാസമയവും അവരെപ്പറ്റി മദ്ഹ് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യും. ഇതൊരു മുറിവുണങ്ങാത്ത പ്രണയത്തിന്റെ അടയാളമാണ്. അത്തരം പ്രണയം തീർത്തും മനോഹരവും മൂർച്ചയേറിയതും ആണ്. മഹതിയായ റാബിയത്തുൽ അതവിയ്യ (റ) ദിവസവും ആയിരം റക്കായത്ത് വിധം നിസ്കരിക്കും സ്വർഗ്ഗം കിട്ടാനാണോ എന്ന് ചോദിക്കുമ്പോൾ അവിടുന്ന് പറയും “അല്ല” നരകത്തിൽ നിന്ന് മോചനം ലഭിക്കാനാണ് എന്ന് ചോദിക്കുമ്പോഴും പറയും “അല്ല” പിന്നെയെന്തിനാണ് നിസ്കരിക്കുന്നത് എന്ന് ചോദ്യത്തിനുള്ള മറുപടി: റൗളയിൽ കിടക്കുന്ന ഹബീബിനെ സന്തോഷിപ്പിക്കാൻ ആണത്രേ. മുൻഗാമികളുടെ പ്രണയം കളങ്കമില്ലാത്തതായിരുന്നു. കലർപ്പോ എതിർപ്പ് ഒന്നും തന്നെ അതിൽ ഉൾപ്പെട്ടിട്ടില്ല. നബി(സ്വ) തങ്ങൾക്കു നേരെ വരുന്ന അമ്പിനെ തടുത്തു നിർത്താൻ കയ്യിൽ ഒന്നും ഇല്ലാതെ നിൽക്കെ തന്റെ മുഖം വെച്ചുകൊടുത്തു ആ അംബിനെ തന്റെ കണ്ണിലൂടെ ഏറ്റുവാങ്ങി കൊണ്ട് ഖത്താത (റ) ഹബീബിന്റെ സംരക്ഷകനായി മാറി. ഇതെല്ലാം മുൻഗാമികളുടെ സ്നേഹത്തിന്റെ കാഠിന്യമാണ്. അവർ ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ് നാളെ പരലോകത്ത് ഹബീബിന്റെ ചാരെ ഒരിടം മാത്രം.

മെഹബൂബിന്റെ സ്നേഹവഴികളെ രചിക്കാൻ ആഗ്രഹിച്ചാൽ ലോകത്തുള്ള മുഴുവൻ വൃക്ഷങ്ങളെ പേനയാക്കി മാറ്റിയാലും അതിനുവേണ്ട മഷിയായി ജലത്തെ മാറ്റിയാലും രചിച്ചു തീർക്കാൻ സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. മെഹബൂബ് അത്രമാത്രം മുഹിബിനെ സ്നേഹിച്ചിരുന്നു. അല്ലാഹു ലോകത്ത് വന്ന എല്ലാ പ്രവാചകന്മാർക്കും ഒരു പ്രാർത്ഥന നൽകി. പ്രവാചകർ എന്ത് ചോദിച്ചാലും നൽകാം എന്നതായിരുന്നു അല്ലാഹു പറഞ്ഞത്. ആദം നബി (അ) മുതൽ ഈസാ നബി (അ) വരെയുള്ള എല്ലാ പ്രവാചകന്മാരും ആ പ്രാർത്ഥന പ്രാർത്ഥിക്കുകയും ഉത്തരം നൽകുകയും ചെയ്തു. നബി (സ്വ) പറയുന്നു: എന്നാൽ ഉത്തരം നൽകാമെന്ന് അല്ലാഹു പറഞ്ഞ പ്രാർത്ഥന ഞാൻ മാത്രം ചോദിച്ചിട്ടില്ല. കാരണം എന്റെ അനുയായികൾ എന്നെ അന്വേഷിച്ചു വരുമ്പോൾ അവർക്ക് ശുപാർശക്കായി ഞാനത് മാറ്റി വെച്ചിരിക്കുകയാണ്. പ്രവാചകരുടെ ജീവിതം തീർത്തും പ്രതിസന്ധികൾ നിറക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ സുദിഷ്ട്ടമായ ഭക്ഷണം ചോദിക്കാമായിരുന്നു, സ്വാലിഹീങ്ങളായ ആൺമക്കളെ ചോദിക്കാമായിരുന്നു, ദുനിയാവിന്റെ സുഖസൗകര്യങ്ങളെ ചോദിക്കാം ആയിരുന്നു. പക്ഷേ അതൊന്നും വകവെക്കാതെ തന്റെ ഉമ്മത്തിനെ സ്നേഹിച്ച ഒരേയൊരു നേതാവാണ് ഹബീബ് (സ്വ) മരണനേരത്ത് പോലും തന്റെ അനുയായികൾക്ക് വേണ്ടി ശുപാർശ ചെയ്യാൻ മാത്രം കഴിയുന്നുണ്ടെങ്കിൽ ആ നേതാവിനെ അല്ലെ നാം റോൾ മോഡൽ ആകേണ്ടത്. സത്യത്തിൽ നാം എത്ര ഭാഗ്യവാൻമാരാണ് ലോകത്ത് ഒരു ഉമ്മത്തിനും ലഭിക്കാത്ത അത്രയും സൗഭാഗ്യങ്ങളാണ് മുഹമ്മദ് നബി(സ്വ)യുടെ സമൂഹത്തിന് ലഭിച്ചത്. ലോകത്തിലെ അവസാന ജനതയാണ് നാം. എന്നാൽ ആഹിറത്തിൽ എത്തുമ്പോൾ ആദ്യ സമൂഹമായി മാറുന്നതിന് കാരണം മുഹമ്മദ് നബി(സ്വ) യുടെ ഉമ്മത്തിലെ അംഗമായത് കാരണത്താൽ ആണ്. ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത എത്രയും നേട്ടങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ നേതാവ് കാരണത്താൽ ആണ്. ഇപ്രകാരം തന്നെ ആ നേതാവിനെ അല്ലേ നാം ചേർത്തുപിടിക്കേണ്ടത്. സ്വന്തം കാൽപാദങ്ങൾ നീര് കിട്ടിയിട്ടു പോലും പരാതി പറയാതെ ഇരുട്ടിനെ ജീവിപ്പിച്ച പ്രവാചകന്റെ പാതയെ ഞാൻ ആക്രമിച്ചുവല്ലോ എന്ന് പറഞ്ഞ് ബൂസൂരി ഇമാം കരയുന്നുണ്ട്. അത്തരത്തിൽ കാൽപാദം നീര് കെട്ടിയിട്ടും നിസ്കാരത്തിൽ പ്രാർത്ഥിക്കുന്നത് എന്റെ ഉമ്മത്തിനെ നീ രക്ഷിക്കണേ അള്ളാ എന്ന പ്രാർത്ഥനയാണ്.ആ പ്രവാചകനോടുള്ള കൂടുതൽ അടുപ്പത്തിന് നമുക്ക് ഒരേയൊരു മാർഗമേ ഉള്ളൂ. അതവിടത്തേക്കുള്ള സ്വലാത്ത് മാത്രമാണ്. സ്വലാത്ത് ചെല്ലുമ്പോൾ നമ്മുടെ അധരങ്ങളിൽ രണ്ടു മാലാഖമാർ വന്നിരിക്കും. സ്വലാത്ത് ചൊല്ലുമ്പോഴേക്കും അതിനെ പൊതിഞ്ഞ് റൗളയിലേക്ക് കൊണ്ട് ചെല്ലും ശേഷം നബി (സ്വ) ആയി പറയും. നബിയെ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ഇന്നാലിന്നയാളുടെ മകൻ ഇന്നാലിന്നയാൾ എന്ന്. ഇപ്രകാരം തന്നെ നമ്മുടെയും നമ്മുടെ പിതാവിന്റെയും പേര് നബിയുടെ മനസ്സിൽ പതിയുകയാണ്. നിരന്തരം ഇത് ആവർത്തിക്കുമ്പോൾ കൂടുതൽ നാം നബിയിലേക്ക് അടുക്കും. അങ്ങനെ ഒരു ദിവസം ആ സ്വലാത്ത് അങ്ങ് മുറിയും അപ്പോൾ നബി (സ്വ ) ചോദിക്കും എവിടെയാണ് എന്റെ സ്വലാത്ത് എന്ന്. അപ്പോൾ മാലാഖമാർ പറയും അദ്ദേഹം മരണപ്പെട്ടു പോയി. അത്തരമൊരു സാഹചര്യത്തിൽ നമുക്ക് ശുപാർശ തീർച്ചയാണ്. കൂട്ടരേ നമുക്കൊരു രക്ഷകൻ ഹബീബായ തങ്ങൾ മാത്രമാണ്. അവിടത്തോട് ഇഷ്ക്കില്ലാത്ത ഒരു വ്യക്തിക്കും സ്വർഗ്ഗ പ്രവേശനം സാധ്യമല്ല എന്നത് യാഥാർത്ഥ്യമാണ്.

സുഹൃത്തേ ; കരങ്ങൾക്ക് വേദനിച്ചാലും കാലുകൾക്ക് നോവിച്ചാലും കരയാൻ ആകെയുള്ളത് നമുക്ക് രണ്ടു കണ്ണുകൾ മാത്രമാണ്. ഇപ്രകാരം തന്നെ പാപത്താൽ തെന്നി വീഴുന്ന ഉമ്മത്തിലെ ഏത് അംഗമാവട്ടെ അപ്പോൾ വേദനിക്കുന്ന ഒരു ഹൃദയമുണ്ട്. മുത്ത് നബിയുടെ സ്നേഹ തരളിതമായ ഹൃദയം. ഒരു ചാണകല സൂര്യൻ കത്തി നിൽക്കുന്ന സമയത്തും അവിടുത്തെ ശുപാർശ മാത്രമാണ് നമുക്കുള്ളത്. ആ ഹബീബിന്റെ വാക്കുകളെ നമ്മുടെ ഹൃദയത്തിൽ തറച്ചു വെക്കണം. കഴിക്കാൻ നേരത്ത് നബി (സ്വ) നമ്മോട് പറഞ്ഞു :കൈ കഴുകണം. കിടക്കാൻ നേരത്ത് നബി (സ്വ) നമ്മോട് പറഞ്ഞു: വിരിപ്പൂന്ന് തട്ടണം. ഇങ്ങനെ നടക്കുമ്പോഴും ഇരിക്കുമ്പോഴും ജീവിതയാത്രയിൽ കിതക്കുമ്പോഴും നമുക്ക് താങ്ങും തണലും ആയത് പ്രവാചകർ പറഞ്ഞുവെച്ച വാക്കുകൾ മാത്രമായിരുന്നു. ഒന്നുറപ്പാണ് നാളെ ആരാരുമില്ലാതെ ഒറ്റക്ക് നിൽക്കുന്ന സമയത്ത് നമുക്ക് കൂട്ടായുള്ളത് നബി (സ്വ) മാത്രമാണ്. ആ ബന്ധം പുലർത്തുവാൻ ധാരാളം സ്വലാത്തുകൾ മുഴക്കം.